കൂട്ടമാനഭംഗം : സിംഗപ്പൂര്‍ ഡോക്ടര്‍മാരുട

ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയെ അവസാനം ചികില്‍സിച്ച സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി കോടതി ഇന്ന് മുതല്‍ രേഖപ്പെടുത്തും.

ന്യൂഡല്‍ഹി - ഓടുന്ന  ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയെ അവസാനം ചികില്‍സിച്ച സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി കോടതി ഇന്ന് മുതല്‍ രേഖപ്പെടുത്തും. അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന മുന്‍പാകെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴിയാണ് മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കുക. കഴിഞ്ഞ ഡിസംബര്‍ 16നു കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് 11 ദിവസത്തിനുശേഷം സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും 29നു മരിച്ചു. കേസില്‍ ആറുപേരെയാണു പൊലീസ് പ്രതിചേര്‍ത്തിട്ടുള്ളത്.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു