സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ഒന്നാം Œ

സിംഗപ്പൂരിലെ മലയാളികളുടെ സാഹിത്യകൂട്ടായ്മയായ സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ഒന്നാം വാര്‍ഷികാഘോഷം 22ന് നാഷണല്‍ ലൈബ്രറിയില്‍ വച്ച് നടന്നു. പ്രസിദ്ധ കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു.

സിംഗപ്പൂരിലെ മലയാളികളുടെ സാഹിത്യകൂട്ടായ്മയായ സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം  ഒന്നാം വാര്‍ഷികാഘോഷം 22ന് നാഷണല്‍ ലൈബ്രറിയില്‍ വച്ച് നടന്നു. പ്രസിദ്ധ കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമായ, ഡി.സുധീരന്റെ ‘ഷിമസക്കി’ എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനവും ഇതേ ചടങ്ങില്‍ വച്ചു നടന്നു. മുന്‍ നോമിനേറ്റഡ് എം.പി. വിശ്വസദാശിവന്‍, സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം.എം.ഡോള, വൈസ് പ്രസിഡന്റ് ജയകുമാര്‍.എന്‍, ഡോ.പ്രഹ്ലാദ് വടക്കെപ്പാട്, സുരേഷ് കുമാര്‍, മദന്‍ പുഷ്പകത്ത്, പ്രമോദ് ആര്‍.ബി, താര രവീന്ദ്രന്‍ തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉല്ലാസ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.  കവിമുഖത്തു നിന്ന് തന്നെ ‘നാറാണത്തു ഭ്രാന്തന്‍’ ചൊല്ലികേള്‍ക്കാന്‍ സാധിച്ചത് സദസ്സിന് നവ്യാനുഭവമായി. മലയാളഭാഷ  നശിക്കാതിരിക്കാനുള്ള യജ്ഞങ്ങള്‍ നാട്ടിലും മറുനാട്ടിലും നടക്കേണ്ടതുണ്ടെന്നു സദസ്സിനെ ഓര്‍മ്മിപ്പിച്ച കവി, സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും അഭിമാനവും പ്രകടിപ്പിച്ചു.

Read more

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

'മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ മനുഷ്യബന്ധങ്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്