നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

Share
നേപ്പാൾ മിന്നൽ പ്രളയം: മരണം 903 കടന്നു; 4000-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം ആറാം നാളിലേക്ക്

കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളില്‍ തിരച്ചില്‍ ഊര്‍ജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു.

നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4247 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 275 ഇന്ത്യക്കാരും ജലവൈദ്യുതി പദ്ധതികളിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.നേപ്പാള്‍ പോലീസിലെ 25 പേരും നേപ്പാള്‍ ആര്‍മിയിലെ 45 പേരും കാണാതായവരുടെ പട്ടികയിലുണ്ട്.ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് . എന്നാല്‍ താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ചിത്വാന്‍ ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ ലഭിച്ചത്. 272 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കും. ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. അതിനിടെ പ്രളയദുരിതത്തില്‍ അകപ്പെട്ട നേപ്പാളിന് സഹായഹസ്തവുമായി ചൈന രംഗത്ത് വന്നു.നേപ്പാളിന് 2.2 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന അനുവദിച്ചത്.

Read more

വൈദ്യുതി നിരക്ക് കൂടും: അടുത്ത മാസം മുതൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

വൈദ്യുതി നിരക്ക് കൂടും: അടുത്ത മാസം മുതൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് KSEBയ്ക്ക് അധിക ചെലവായ 6.29 കോടി രൂപ സെപ്റ്റംബർ മാസം സർചാർജ് ആയി ഈടാക്കാൻ തീരുമാ

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്