മാസം 2.5 ലക്ഷം ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യാത്രയെ പ്രണയിച്ച ബെംഗളൂരു ടെക്കി

Share
മാസം 2.5 ലക്ഷം ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യാത്രയെ പ്രണയിച്ച ബെംഗളൂരു ടെക്കി

ഏതൊരാളുടെയും സ്വപ്നമാണ് നല്ല ശമ്പളമുള്ള ജോലി. എന്നാൽ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത‍്യയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിച്ച് ജീവിതം ആസ്വദിക്കുന്ന ടെക്കിയുടെ ജീവിതമാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാകുന്നത്.

നാഗ്പുർ സ്വദേശിനിയായ അപേക്ഷ ജെയിൻ 2023ലാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നത്. ജെപി മോർഗൻ, വിപ്രോ എന്നിങ്ങനെ വിവിധ കമ്പനികളിലായി 11 വർഷം അപേക്ഷ ജോലി ചെയ്തിരുന്നു. തനിക്ക് അവസാനമായി ലഭിച്ച ശമ്പളം 2.5 ലക്ഷം രൂപയായിരുന്നുവെന്നും എന്നാൽ ചെയ്യുന്ന ജോലിയിൽ തൃപ്തിയുണ്ടായിരുന്നില്ലെന്നുമാണ് അപേക്ഷ പറയുന്നത്.

കൂടുതൽ ഇംപാക്റ്റ് ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യണമായിരുന്നു. ''ഞാൻ യുകെയിലോ യുഎസിലോ ഉള്ള ക്ലയന്‍റുകൾക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു. ഞാൻ നിർമിക്കുന്ന ഏത് ഉൽപ്പന്നത്തിന്‍റെയും അന്തിമ ഉപയോക്താക്കൾ ആരാണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു. അത് എനിക്ക് വലിയ അർഥമൊന്നും നൽകിയില്ല. ”അപേക്ഷ ജെയിൻ പറഞ്ഞു.

കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ച് എട്ട് വർഷം പൂർ‌ത്തിയാകുമ്പോഴാണ് തനിക്ക് അതൃപ്തി തോന്നി തുടങ്ങിയതെന്നും. ബെംഗളൂരുവിൽ വച്ച് വാരാന്ത‍്യങ്ങളിലുള്ള യാത്രകളാണ് തനിക്ക് സംതൃപ്തി നൽകിയെന്നും യാത്രകൾ തനിക്ക് ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത് അവിടെ നിന്നാണെന്നും അപേക്ഷ ജെയിൻ‌ പറയുന്നു.

അങ്ങനെ മുഴുവൻ സമയവും യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും നാലു വർഷത്തേക്ക് പണം സമ്പാദിച്ചതിനു ശേഷമാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും അപേക്ഷ വ‍്യക്തമാക്കി. 11 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച അപേക്ഷ ജെയിൻ ചുമർ ചിത്രങ്ങൾ, ആഭരണങ്ങൾ, കീചെയിനുകൾ, ഫ്രിഡ്ജ് മാഗ്നറ്റുകൾ എന്നിവ നിർമിച്ചാണ് പണം കണ്ടെത്തുന്നത്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്

ഗ്രാമീണ ഇന്ത്യയുടെ തപാൽമുഖം മാറുന്നു; അസമിൽ ഡ്രോൺ വിപ്ലവം

ഗ്രാമീണ ഇന്ത്യയുടെ തപാൽമുഖം മാറുന്നു; അസമിൽ ഡ്രോൺ വിപ്ലവം

ഗോഹട്ടി: അസമിലെ ഗ്രാമീണ മേഖലകളിൽ തപാൽ വിതരണത്തിന് ഡ്രോണുകളെത്തുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫിസാണ് ഇക്കാര്യം പ്രഖ്യാപി