മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി പിതാവ്; വൈറലായി വീഡിയോ

മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി പിതാവ്; വൈറലായി  വീഡിയോ
dog_710x400xt

മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി രക്ഷിതാക്കള്‍.ചൈനയിലാണ് സംഭവം. ഷൂലിയാങ് എന്ന പിതാവാണ് മകള്‍ ഷിയാന പഠനത്തിനിടെ മൊബൈലില്‍ നോക്കി സമയം കളയാതിരിക്കാന്‍ നായയെ കാവലിരുത്തിയത്.

ഫാൻത്വാൻ എന്ന വളർത്തുനായയാണ് യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. ചൈനയിലെ ​ഗുയിഷോയിൽനിന്നുമാണ് വളരെ കൗതുകകരമായ ഈ  കാഴ്ച്ച പുറത്ത് വന്നത്. പഠിക്കുന്ന മോശയ്ക്ക് മുകളിൽ കാൽ പൊക്കിവച്ച് ഫാൻത്വാൻ ഷിയാനയെ നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ഫാന്‍ത്വാന്‍ എന്ന വളര്‍ത്തു നായക്ക് ഇതിനുവേണ്ട പരിശീലനം നല്‍കിയത്.പഠിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മുന്നിലും വശങ്ങളിലുമായി മാറിമാറി നിന്ന് നായ നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഹോം വർക്ക് ചെയ്യാൻ മകൾക്ക് നല്ല മടിയാണ്. അങ്ങനെയാണ് അവൾ കൃത്യമായി ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവൾക്കൊപ്പം ഫാൻത്വാനെ നിർത്താൻ തീരുമാനിച്ചത്. അവൻ അവന്റെ ജോലി വളരെ കൃത്യമായി ചെയ്യുകയായിരുന്നുവെന്നും -പെണ്‍കുട്ടിയുടെ പിതാവ്  ലിയാങ് പറഞ്ഞു.

ഫാൻത്വാനൊപ്പം തന്റെ ഹോംവർക്ക് ചെയ്യുകയും അവനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. തനിക്കിപ്പോൾ ഹോംവർക്ക് ചെയ്യാൻ മടിയില്ലെന്നും ഫാൻത്വാൻ ഉള്ളതുകൊണ്ട് ചുറ്റും സഹപാഠികൾ ഉള്ളതുപൊലെ തോന്നുമെന്നും ഷിയാന പറഞ്ഞു.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു