സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

Share
സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വലിയൊരു പ്രളയഭീതിയിലാണ് കേരളം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജനവാസ മേഖലകളും ടൗണും പൂർണമായും വെള്ളത്തിനടിയിലായി. സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് ആറുപേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ദുരന്തസാഹചര്യം നേരിടുന്നതിനായി വിവിധ ജില്ലകളിലായി ഇതുവരെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും നശിച്ചതായാണ് ദുരന്തനിവാരണ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയിൽ അണക്കെട്ടുകളിൽ അതിവേഗം ജലനിരപ്പ് ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

നിലവിൽ പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽകുത്ത്, തിരുവനന്തപുരത്തെ നെയ്യാർ, പാലക്കാട്ടെ മംഗലം എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ, മണിമല നദികളിൽ അപകടകരമായ വിധത്തിലാണ് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.

മഴ കനത്തതോടെ മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയിലേക്കുള്ള വിനോദസഞ്ചാരം പൂർണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് കർശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

Read more

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ നിന്നും ഏകദേശം 3,000 വർഷം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെടുത്തു. രാജ്യ തലസ്ഥാനമായ

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ‌ ഏക പ്രതിയായ മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ