പുക വലിക്കാനായി കൈക്കൂലി വാഗ്ദാനം ചെയ്തു; ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ 5 വർഷം തടവ്

പുക വലിക്കാനായി കൈക്കൂലി വാഗ്ദാനം ചെയ്തു; ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ 5 വർഷം തടവ്

സിംഗപ്പൂർ: പുക വലിക്കാനായി പൊലീസ് ഓഫിസർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ഇന്ത്യൻ വംശജയെ 5 വർഷം തടവിന് ശിക്ഷിച്ച് സിംഗപ്പൂർ കോടതി. 2022ൽ നടന്ന സംഭവത്തിലാണ് വിധി. 42 വയസുള്ള രാധിക രാജവർമയെയാണ് വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷിച്ചിരിക്കുന്നത്. ലഹരി ഉപയോഗക്കേസിൽ 2018 മുതൽ ജയിലിലും ജാമ്യത്തിലുമായികഴിയുകയായിരുന്നു രാധിക. 2020ൽ മെത്താംഫെറ്റമിൻ ഉപയോഗത്തിൽ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടു.

അതേ തുടർന്ന് മൂന്നര വർഷത്തെ തടവാണ് വിധിച്ചിരുന്നത്. 2022ൽ അറസ്റ്റിലായതിനു ശേഷം രാധികയ്ക്ക് ഒന്നോ രണ്ടോ സിഗരറ്റുകൾ വലിക്കാൻ അനുവാദം നൽകിയിരുന്നുവെന്ന് ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എമിലി കോ പറയുന്നു.

കസ്റ്റഡിയിലിരിക്കേ തന്നെ ഒരു സിഗരറ്റ് കൂടി രാധിക ആവശ്യപ്പെട്ടു. ഓഫിസർമാർ ഇക്കാര്യം നിഷേധിച്ചപ്പോഴാണ് കൈക്കൂലിയായി 1000 സിംഗപ്പൂർ ഡോളർ വാഗ്ദാനം ചെയ്തത്. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു