ഇസ്രയേലിനെതിരായ സൈനിക ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ച് ഇറാൻ
ഇസ്രയേലിനെതിരായ സൈനിക നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കുന്നതായി ഇറാൻ സൈന്യം അറിയിച്ചു. അതേസമയം, ലെബനോണിനെതിരായ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ ഇരുരാജ്യങ്ങളും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് ട്രംപിന്റെ ആഹ്വാനം.
ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ഫെബ്രുവരി 28നായിരുന്നു ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ചത്. പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം.
ന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ഫെബ്രുവരി 28നായിരുന്നു ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ചത്. പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം.