ക്യാന്‍സര്‍ ബാധിച്ച് മലയാളി നഴ്സ് യു.കെയില്‍ മരിച്ചു

ക്യാന്‍സര്‍ ബാധിച്ച് മലയാളി നഴ്സ് യു.കെയില്‍ മരിച്ചു
uk-obit-reji_890x500xt

ലണ്ടന്‍: യുകെയില്‍ നഴ്‍സായിരുന്ന തൊടുപുഴ സ്വദേശിനി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററില്‍ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. ചിചെസ്റ്റര്‍ എന്‍.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാന്‍ഡ് 7 നഴ്‍സായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ യുകെയിലെ ആശുപത്രിയില്‍ ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. കൊവിഡിന് ശേഷമുള്ള ശാരീരിക അസ്വസ്ഥതയാകുമെന്ന് കരുതിയെങ്കിലും പരിശോധനയില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ ചികിത്സകള്‍ നടത്തിവരവെയാണ് അന്ത്യം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയാണ് ഭര്‍ത്താവ്. യുകെയില്‍ എത്തുന്നതിന് മുമ്പ് റെജി ജോണി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നഴ്‍സായിരുന്നു. അമ്മു ജോണിയാണ് മകള്‍.

യു.കെയിലെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‍‍കാര ചടങ്ങുകള്‍ തൊടുപുഴ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വെച്ചു നടക്കും. യുകെയിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്‍കാര തീയ്യതി തീരുമാനിക്കുകയെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍ - പി.ജെ ജോസ്, സണ്ണി ജോണ്‍, ജാന്‍സി ജോണ്‍, ജിജി ജോണ്‍.

Read more

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെ

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്