പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു
karaikudi-mani.1.2150378

ചെന്നെെ: പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി (77)​ അന്തരിച്ചു. ചെന്നെെയിൽ വച്ചായിരുന്നു അന്ത്യം. 50വർഷത്തോളമായി കർണാടക സംഗീത മേഖലയിൽ സ്ഥിരസാന്നിധ്യമായിരുന്നു. മൃദംഗ വായനയിൽ അദ്ദേഹം സ്വന്തമായ ശെെലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരെെക്കുടി മണിയ്ക്ക് ഉള്ളത്. ലയമണി ലയം എന്ന പേരിൽ ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.

1945 സെപ്‌തംബർ 11ന് കാരെെക്കുടിയിൽ സംഗീതജ്ഞനായ ടി രാമനാഥ് അയ്യരുടെയും പട്ടമ്മാളിന്റയും മകനായി ജനിച്ചു. മുൻ രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കൽ നിന്നും ദേശീയ പുരസ്കാരം വാങ്ങുമ്പോൾ കാരെെക്കുടി മണിയുടെ പ്രായം 18ആയിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998ല്‍ കാരൈക്കുടി മണിക്ക്‌ ലഭിച്ചു.

എം എസ് സുബ്ബലക്ഷി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി കെ പട്ടമ്മാൾ, എം എൽ വസന്തകുമാരി, മധുര സോമു, ടി എം ത്യാഗരാജൻ, ഡി കെ ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി എം കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും കാരെെക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്.

Read more

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെ

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്