റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; മുഖ്യാഥിതിയായി ഈജിപ്ത് പ്രസിഡന്റ്

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; മുഖ്യാഥിതിയായി ഈജിപ്ത് പ്രസിഡന്റ്
500x300_1392257-images-2022-01-26t095527733

74–മത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക്ക് ദിനപരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇന്ന് വൈകുന്നേരം റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

സേനയുടെ ധീരതയും രാജ്യത്തിന്റെ വൈവിധ്യവും വ്യക്തമാക്കുന്ന റിപ്പബ്ലിക് പരേഡിന്റെ അവസാനവട്ട തയ്യാറെടുപ്പും കഴിഞ്ഞു. അതീവ സുരക്ഷയിലാണ് പരേഡ് നീങ്ങുന്ന കർത്തവ്യപഥ്. നഗരത്തിലുടനീളം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി എന്നതിനാൽ ഈജപ്ഷ്യൻ സൈന്യത്തിന്റെ 180 പേരങ്ങുന്ന സംഘവും പരേഡിലുണ്ടാകും. ഈജിപ്ത് പ്രസിഡൻ്റ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 6000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് കർത്തവ്യപഥിലും സമീപത്തുമായി വിന്യസിച്ചിരിക്കുന്നത്. 150 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോ, ബസ് സ്റ്റാൻഡ്, മാളുകൾ അടക്കമുള്ളവയിൽ പരിശോധന ശക്തമാക്കി.

Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, പത്തനംതിട്ട, മലപ്

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്

വിരാട് കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

വിരാട് കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെ പറ്റി മോശം കാര‍്യങ്ങൾ പറഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞ് ചില മാധ‍്യമസ്ഥാപനങ്ങൾ തന്നെ സമീപിച്ചിരുന്