അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്നില്ല, ആന തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതിയംഗം

അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്നില്ല, ആന തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതിയംഗം
arikomban.1.2148560

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാറിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് വനംവകുപ്പിന് സിഗ്നൽ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവസാനമായി സിഗ്നൽ ലഭിച്ചത്.

തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നൽ ലഭിക്കാത്തതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹത്തിലെത്തിയതിനുശേഷം ഇവിടെനിന്നാണ് വനംവകുപ്പിന്റെ പോർട്ടലിലേയ്ക്ക് എത്തുക. മേഘാവൃതമായ കാലാവസ്ഥ ആയാലും ആന ഇടതൂർന്ന വനത്തിലാണ് ഉള്ളതെങ്കിലും ഇത്തരത്തിൽ സിഗ്നൽ ലഭിക്കാതെ വരുമെന്നാണ് വനംവകുപ്പ് പറയുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി. ഈ സംഘടനയാണ് അരിക്കൊമ്പനുള്ള റേഡിയോ കോളർ വനം വകുപ്പിന് നൽകിയത്. പത്തുവർഷം വരെയാണ് റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി.

അതേസമയം, തുറന്നുവിട്ട സ്ഥലത്തുനിന്ന് 12 കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിച്ചതായാണ് വിവരം. അരിക്കൊമ്പൻ ചിന്നക്കനാലിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വിദഗ്ദ്ധ സമിതിയംഗം ഡോ പി എസ് ഈസ പറഞ്ഞു. ട്രാൻസ്‌ലൊക്കേറ്റ് ചെയ്തിട്ടുള്ള ചില ആനകൾ തിരിച്ചുവന്നിട്ടുണ്ട്. അരിക്കൊമ്പന് പറ്റിയ ഇടം പെരിയാറിനേക്കാൾ പറമ്പിക്കുളമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം; ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം; ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി ഡി സതീശന്‍ സര്‍ക്കാരി

വെനസ്വേല ഭൂചലനം: മരണം 1400 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഭൂചലനം: മരണം 1400 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വാഷിങ്ടൺ: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 1430 കടന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ കാണാ