ചക്ക ഒരുരുചിയുമില്ലാത്ത പഴമെന്ന് ബ്രിട്ടിഷ് പത്രം ദി ഗാർഡിയൻ

ചക്ക ഒരുരുചിയുമില്ലാത്ത  പഴമെന്ന്   ബ്രിട്ടിഷ്  പത്രം ദി ഗാർഡിയൻ
ripe-jackfruit2

ചക്ക  മലയാളിയെ സംബന്ധിച്ചെടുത്തോളം ഒരു സാധാരണ പഴമല്ല. കഴിഞ്ഞ വർഷം മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ഒരു കുഞ്ഞു വി ഐ പി യാണ് കക്ഷി.കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവർഷം  ഉപയോഗിക്കുന്നതും വിൽക്കുന്നതും.  കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ചക്ക ഉപയോഗിക്കാറുണ്ട്. പ്രേമേഹം പോലുള്ള ഒട്ടനവധി അസുഖങ്ങൾ ബേധമാക്കാൻ  കഴിവുള്ള ഒട്ടനവധി ഔഷധഗുണമുള്ള പഴം കൂടിയാണ് ചക്ക.

എന്നാൽ ആ ചക്കയെ ഒരു വിലയില്ലാത്തവനാക്കി മാറ്റിയിരിക്കയാണ്  ബ്രിട്ടീഷ് പത്രമായ ദി  ഗാർഡിയൻ. ചക്കയെ  പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന  നിലയിലാണ് അവതരിപ്പിക്കുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീർഷകത്തിലാണു ലേഖനം. മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം ചക്ക ഇഷ്ടപ്പെടുന്നവരെ തെല്ലൊന്നു നിരാശപെടുത്തിയെന്നുതന്നെ വേണം പറയാൻ.

Read more