വർധ ചുഴലിക്കൊടുങ്കാറ്റിൽ മരണം ഏഴ്; 266 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആന്ധ്ര, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം

ചെന്നൈയിൽ കനത്തനാശം വിതച്ച് വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. തമിഴ്‌നാടിനെ പിടിച്ചുലച്ചു കൊണ്ടാണ് വർധ ചുഴലിക്കാറ്റ് വീശിയടിച്ചത്. 1

വർധ ചുഴലിക്കൊടുങ്കാറ്റിൽ മരണം ഏഴ്; 266 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആന്ധ്ര, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം
chennai11

ചെന്നൈയിൽ കനത്തനാശം വിതച്ച് വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. തമിഴ്‌നാടിനെ പിടിച്ചുലച്ചു കൊണ്ടാണ് വർധ ചുഴലിക്കാറ്റ് വീശിയടിച്ചത്. 150-ൽ അധികം വീടുകൾ കാറ്റിൽ തകർന്നു. മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. റെയിൽ-വ്യോമഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി.

ശക്തമായ കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നാതായി റിപ്പോര്‍ട്ടുണ്ട്.നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂര്‍ തടുങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. 266 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നു. ആന്ധ്രാ, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമകര ഗതാഗതം പൂര്‍ണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂരസബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. റോഡുകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം ചെന്നൈയിലും മച്ചിലിപ്പട്ടണത്തും വിന്യസിച്ചിരുന്നു. മണിക്കൂറിൽ നൂറു കിലോമീറ്ററിനും നൂറ്റപ്പതിനഞ്ചു കിലോമീറ്ററിനും ഇടയിലായിരുന്നു കാറ്റിനു വേഗം. തമിഴ്‌നാട്ടിൽ നാഗപ്പട്ടണം, കടലൂർ, ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലും ആന്ധ്രയിൽ നെല്ലൂർ, കേന്ദ്രമാക്കിയുമാണ് കേന്ദ്ര ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാ പ്രവർത്തകരെ വിന്യസിച്ചിരുന്നത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ