പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
929e6131-d655-4c6b-9741-7954feb16974.jpg

ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ൽ ജനിച്ചു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.

1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.

'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് എത്തിച്ചത്.

തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയെല്ലാം ഗാനങ്ങൾക്ക് അവർ ശബ്ദമേകി.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് രാജ്യം വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്.

2018-ല്‍ പ്രവാസി എക്സ്പ്രസ് സിംഗപ്പൂരില്‍ വെച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്ഡ് നല്കി ആദരിച്ചിരുന്നു ..കലൈ വാണി എന്നാണ് യഥാർത്ഥ പേര്.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്