കേരളത്തിൽ മത്തി ചാകര ഇനിയില്ല...

Share

തിരുവനന്തപുരം: സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോർട്ട് പ്രകാരം മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ മത്തിയുടെ ലഭ്യത കുറയുമെന്നാണ് നിരീക്ഷിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന കുറവിന് കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്‍റെ താപനില വര്‍ദ്ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ.

എല്‍ നിനോ ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയതായാണ് കണ്ടെത്തല്‍. കേരളത്തിന്‍റെ വടക്ക് നിന്നും തെക്കോട്ട് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ ബാധിച്ചു. എല്‍നിനോയുടെ തീവ്രത മത്തിയുടെ പ്രജനനം കുറയുന്നതിനും കാരണമായി. എല്‍നിനോ പ്രതിഭാസമാണ് കേരള തീരത്തെ മത്തി ലഭ്യത കുറച്ചതെന്ന് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞനായ ഡോ. സുനില്‍ മുഹമ്മദ് വ്യക്തമാക്കി.

2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായി. മത്തി ലഭ്യത കുറയുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും ഒമാനിൽ നിന്നും മത്തി ഇറക്കുമതി ചെയ്യേണ്ടി വരും.

Read more

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

മലയാളി മനസ്സുകളിൽ ആത്മീയതയുടെയും സമർപ്പണത്തിന്റെയും പുതിയ നാളുകൾ കുറിച്ച് കർക്കിടക മാസം പിറന്നു. പഞ്ഞമാസമെന്നും കള്ളക്കർക്കിടകമെന്നുമുള്ള