26 വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ സമര!

സിംഗപ്പൂരിനെക്കുറിച്ചു ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപ്രഖ്യാപിത സമരം . സമരത്തിന്‌ സാക്ഷ്യം വഹിച്ചു പരിചയമില്ലാത്ത സിംഗപ്പൂരില്‍ 26 വര്‍ഷത്തിനു ശേഷം സമരത്തിന്‌ വേദിയായി.

വുഡ് ലാണ്ട്സ്‌ :സിംഗപ്പൂരിനെക്കുറിച്ചു ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപ്രഖ്യാപിത സമരം . സമരത്തിന്‌ സാക്ഷ്യം വഹിച്ചു പരിചയമില്ലാത്ത സിംഗപ്പൂരില്‍ 26 വര്‍ഷത്തിനു ശേഷം സമരത്തിന്‌ വേദിയായി. ഉയര്‍ന്ന ശമ്പളം വേണമെന്നാവശ്യപ്പെട്ട് സിംഗപ്പൂരിലെ ചൈനീസ് ബസ് ഡ്രൈവര്‍മാരാണ് സമരം നടത്തിയത്. രണ്ടു ദിവസം നീണ്ട സമരം ബുധനാഴ്ചയാണ് അവസാനിച്ചത്‌.

സമരത്തിലേര്‍പ്പെട്ട ഡ്രൈവര്‍മാര്‍ എല്ലാവരും ഹാജരായിട്ടുണ്ടെന്നും, സര്‍വീസുകളെല്ലാം പഴയ പടി നടക്കുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളുടെ നടത്തിപ്പുകാരായ എസ്എംആര്‍ടി (SMRT) അറിയിച്ചു .171 ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത് .തിങ്കളാഴ്ച 171 പേരും ചൊവ്വാഴ്ച 88 പേരും ജോലിയില്‍ നിന്ന് വിട്ടുനിന്നു .ഇതില്‍ 4 പേരെ പോലിസ്‌ അറസ്റ്റ്‌ ചെയ്തു നടപടികള്‍ എടുക്കുന്നതയാണ് റിപ്പോര്‍ട്ട്‌ .ഡ്രൈവര്‍മാര്‍ ശക്തമായ നിയമലംഘനം നടത്തിയതായി സിംഗപ്പൂര്‍ ഗവണ്‍മെന്റ് ആരോപിച്ചു .പൊതുജനങ്ങള്‍ക്ക് തടസം സ്രഷ്ടിക്കുന്ന ഇത്തരം സമരമുറകള്‍ എന്ത് കാരണം കൊണ്ടായാലും നിയമനടപടികളിലൂടെ നേരിടും എന്നാണ് സര്‍ക്കാര്‍ പറയുന്നത് .എന്നാല്‍ ജീവനക്കാരുടെ പരാതി ഗൗരവമായി തന്നെ പരിഗണിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ചൈനീസ് എംബസ്സി പ്രശ്നത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട് .

സിംഗപ്പൂരില്‍ അവശ്യ സര്‍വീസുകളില്‍ സമരം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ സമരം നടത്തണമെങ്കില്‍ 14 ദിവസം മുന്‍പ് ബന്ധപ്പെട്ട അധികാരികള്‍ക്ക നോട്ടീസ് നല്‍കണമെന്നും നിയമമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നോട്ടീസ് ഒന്നും തന്നെ ചൈനീസ് ഡ്രൈവര്‍മാര്‍ അധികാരികള്‍ക്ക് നല്‍കിയിട്ടില്ല. തങ്ങളുടെ അതെ ജോലി ചെയ്യുന്ന മലെഷ്യയിലുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം  തന്നെ ലഭിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 171ഓളം ചൈനീസ് ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. ചൈനീസ് ഡ്രൈവര്‍മാരുടെ ആവശ്യം അങ്കീകരിക്കാനാകില്ലെന്നും, അവര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും എസഎംആര്‍ടി പറഞ്ഞു. സിംഗപ്പൂരില്‍ വളരെ അപൂര്വ്വമായിട്ടാണ് സമരം നടക്കാറുള്ളത്. സര്‍ക്കാര്‍ അധികൃതര്‍ തരുന്ന വിവര പ്രകാരം സിംഗപ്പൂരില്‍ ഇതിനു മുന്നേ സമരം നടന്നത് 1986 ലാണ്. നിയമവിരുദ്ധമായി സമരം ചെയ്യുന്നവര്‍ക്ക് ഒരു വര്ഷം തടവോ, 1636 യുഎസ് ഡോളറുമാണ് ശിക്ഷ.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്