നികുതിയുള്‍പ്പെടെ കോലാലംപൂരില്‍ നിന്ന്

കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ . കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്

കൊച്ചി : കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ .  കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്   സര്‍വീസ് നടത്തുന്നത് ഇതാദ്യമാണ് . ആദ്യം ബുക്ക്‌ ചെയ്യുന്ന കുറച്ചുപേര്‍ക്ക്‌ മാത്രമായിരിക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുക .റിട്ടേണ്‍ ടിക്കറ്റ് നികുതിയുള്‍പ്പെടെ ഏകദേശം 8000 രൂപയോളം ആയിരിക്കും .ഏപ്രില്‍ 24 മുതലാണ്‌ വിമാനം സര്‍വീസ് തുടങ്ങുന്നത് .പല ദിവസങ്ങളിലെയും ഓഫര്‍  ടിക്കറ്റുകള്‍വിറ്റ് പോയെങ്കിലും ഏപ്രില്‍ 28,29,30 തുടങ്ങിയ മിക്ക ദിവസങ്ങളിലെക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ് .എന്നാല്‍ ഇതേ ദിവസങ്ങളില്‍ എയര്‍ ഏഷ്യയ്ക്ക് 7000 രൂപയും ,മലേഷ്യ എയര്‍ലൈന്‍സിന് 11000 രൂപയുമാണ് ടിക്കറ്റ് നിരക്ക് . മികച്ച സര്‍വീസാണ് മാലിന്‍ഡോ എയര്‍ നല്‍കുന്നതെന്നാണ്  പൊതുവേയുള്ള അഭിപ്രായം .വിസിറ്റ് മലേഷ്യ ഇയര്‍ 2014-ന്‍റെ  ഭാഗമായിട്ട് കൂടിയാണ് മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് .ടിക്കറ്റുകള്‍ www.malindoair.com എന്ന സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ് .

Related Article - സന്തോഷവാര്‍ത്ത ,കാത്തിരിപ്പിനൊടുവില്‍ മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക്

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ