സിംഗപ്പൂര്‍ നിയമം മാറ്റുന്നു; വധശിക്ഷ ഒഴœ

സിംഗപ്പൂര്‍: വധശിക്ഷ സംബന്ധിച്ച നിയമത്തില്‍ വരാനിരിക്കുന്ന ഭേദഗതി ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ സിംഗപ്പൂര്‍ ജയിലില്‍ ഒരു മലയാളി കഴിയുന്നു.

സിംഗപ്പൂര്‍: വധശിക്ഷ സംബന്ധിച്ച നിയമത്തില്‍ വരാനിരിക്കുന്ന ഭേദഗതി ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ സിംഗപ്പൂര്‍ ജയിലില്‍ ഒരു മലയാളി കഴിയുന്നു. ലൈംഗികത്തൊഴിലാളിയെ ഹോട്ടല്‍മുറിയില്‍ കുത്തിക്കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ബിജുകുമാറി(36)ന് നിര്‍ദിഷ്ട നിയമഭേദഗതി തുണയായേക്കും. കൊലപാതകം, മയക്കുമരുന്നുകടത്ത് എന്നീ കുറ്റങ്ങള്‍ക്ക് സിംഗപ്പൂരില്‍ വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയില്ലെന്ന വകുപ്പാണ് പാര്‍ലമെന്റില്‍ ഭേദഗതിക്ക് വന്നിരിക്കുന്നത്. നിലവില്‍ കൊലക്കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടാല്‍ വധശിക്ഷതന്നെ ലഭിക്കും. 2010 മാര്‍ച്ചില്‍ റോസിലിന്‍ റെയെസ് പാസ്‌കുവ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് തുറമുഖ ജീവനക്കാരനായിരുന്ന ബിജുകുമാര്‍ അറസ്റ്റിലാകുന്നത്. ലൈംഗികത്തൊഴിലാളിയായ പാസ്‌കുവയുമായി പണസംബന്ധമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. യുവതിയുടെ കൊലപാതകത്തിനുശേഷം അവരുടെ മൊബൈല്‍ഫോണും രക്തം പുരണ്ട കറന്‍സിയും സഹിതം ബിജുകുമാറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ബിജുകുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ വാക്കേറ്റത്തെത്തുടര്‍ന്ന് യുവതി പ്രകോപിപ്പിച്ചപ്പോഴാണ് തനിക്ക് ആക്രമിക്കേണ്ടിവന്നത് എന്നാണയാള്‍ പറയുന്നത്. കീഴ്‌ക്കോടതി കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ബിജുകുമാര്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച അപ്പീല്‍കോടതിയും തള്ളി. ചില കുറ്റങ്ങള്‍ക്ക് വധശിക്ഷ നിര്‍ബന്ധമാക്കുന്ന നിയമം ഭേദഗതിചെയ്യാനുള്ള നീക്കം സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ ബിജുകുമാറിന്റെ വധശിക്ഷ ജീവപര്യന്തമാകാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍ കൊടിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിലാണ് സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാകാന്‍ കാരണമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്