ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ നില

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. ശ്വാസതടസം അനുഭവപ്പെടുന്ന പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പും കുറഞ്ഞു വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു

സിംഗപ്പൂര്‍ സിറ്റി : ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. ശ്വാസതടസം അനുഭവപ്പെടുന്ന പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പും കുറഞ്ഞു വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.“ഐ സി യുവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെണ്‍കുട്ടിയുടെ അവസ്ഥ നിരീക്ഷിച്ചുവരികയാണ്” - ആശുപത്രി വക്താവ് അറിയിച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് പെണ്‍കുട്ടിയെയും വഹിച്ചുകൊണ്ടുള്ള വിമാനം ചംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ പലതും മാറ്റിവയ്ക്കേണ്ടതുണ്ട്. ഏത് ഗുരുതരമായ ശാരീരിക സ്ഥിതിയെയും നിയന്ത്രണ വിധേയമാക്കാന്‍ പ്രാപ്തമായ സൌകര്യങ്ങളുള്ള ആശുപത്രിയാണ് സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത് ആശുപത്രി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടിക്കൊപ്പമുണ്ട്.  കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വിദഗ്‌ധ ചികിത്സക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ ജീവനാണ് സര്‍ക്കാരിന് മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഒരു കേന്ദ്രമന്ത്രി പ്രതികരിച്ചു.  ഡിസംബര്‍ 16ന് രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തെറിയുകയും ചെയ്തു. ഇതുവരെ മൂന്ന് ശസ്ത്രക്രിയയ്ക്ക് പെണ്‍കുട്ടി വിധേയമായി. പെണ്‍കുട്ടിയെ കൂട്ട മാനഭംഗം ചെയ്ത പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. Related Articles : ഡല്‍ഹി മാനഭംഗം: പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്കു മാറ്റി                                ഡല്‍ഹി പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് മാറ്റുന്നു

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ