ടാന്‍സാനിയന്‍ യുവതിക്ക് നേരെയുള്ള അക്രമ

‘ജനക്കൂട്ടത്തിന്‍റെ മനഃശാസ്ത്രം’ (Mob psychology) ക്രിമിനോളജിയിലും സോഷ്യല്‍ സൈക്കൊളജിയിലും വളരെയധികം പഠനങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ്

‘ജനക്കൂട്ടത്തിന്‍റെ മനഃശാസ്ത്രം’ (Mob psychology) ക്രിമിനോളജിയിലും സോഷ്യല്‍ സൈക്കൊളജിയിലും വളരെയധികം പഠനങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ്. ഒരു വ്യക്തി ഒരു ജനക്കൂട്ടത്തിന്‍റെ ഭാഗമാകുമ്പോള്‍ അവന്‍റെ വ്യക്തിത്വത്തിന് മേല്‍ അജ്ഞാതമായ ഒരു മൂടുപടം വന്നു വീഴുകയും കൊല്ലാനും പോര്‍വിളിക്കാനും അക്രമാസക്തിയുടെ ഏതറ്റം വരെ പോകാനും അവന്‍ ധൈര്യപ്പെടുന്നു. ഇതിന്‍റെ ഉത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം നാം ബംഗളുരുവില്‍ കണ്ടത്. ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ ടാന്‍സാനിയന്‍ യുവതിയെ, അവള്‍ അറിഞ്ഞിട്ടു പോലുമില്ലാത്ത ഒരു കുറ്റകൃ ത്യം ആരോപിച്ച് മര്‍ദ്ധിച്ചവശയാക്കി വിവസ്ത്രയാക്കി നടുറോഡിലൂടെ നടത്തിയതും ഈ 'മോബ് സൈക്കൊളജി ' യാണ്.

 മറ്റൊരു പ്രധാന ഘടകം കൂടി ഈ സംഭവത്തിനാധാരമായി അടിവരയിട്ടു പറയാം; അവള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണെന്നത്. എത്രയൊക്കെ നിഷേധിച്ചാലും ദഹിക്കാത്ത ഭക്ഷണമെന്ന പോലെ പുളിച്ചു തികട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെയുള്ളിലെ വംശീയ വെറി. ആഫ്രിക്ക എല്ലായ്പ്പോളും നമുക്ക് 'ഇരുണ്ട ഭൂഖണ്ഡം' തന്നെയാണ്. അവിടെ സുഡാനിയും ടാന്‍സാനിയനും രണ്ടു രാജ്യക്കാരല്ല, മറിച്ച് കറുത്തവരാണ്. അതുകൊണ്ടു തന്നെയാണ് കുറ്റക്കാരനായ സുഡാന്‍ പൗരന് പകരം ടാന്‍സാനിയന്‍ യുവതിക്കു ജനക്കൂട്ടം കാട്ടാള നീതി നടപ്പാക്കിയത്.

 ബംഗളുരുവില്‍ ഹെസാര്‍ഘട്ടയില്‍ ജനുവരി 31 നു അര്‍ദ്ധരാത്രിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.സംഭവം നടന്നത് ഇങ്ങനെ; അക്രമം നടക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് ഒരു സുഡാന്‍ പൗരന്‍റെ കാറിടിച്ച് പ്രദേശവാസിയായ ഒരു യുവതി മരിച്ചു. ജനം ഓടിക്കൂടുന്നതിനു മുന്‍പേ അയാള്‍ രക്ഷപ്പെട്ടു. ഈ ആള്‍ക്കൂട്ടത്തിലേക്കാണ് ടാന്‍സാനിയന്‍ യുവതിയും സഹപാഠികളും ഒരു വാഗൺ-ആര്‍ കാറിലെത്തിയത്. കാറിടിച്ച വ്യക്തിയുടെ സുഹൃത്താണ് എന്നു തെറ്റിദ്ധരിച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. കാറില്‍ നിന്ന് പിടിച്ചിറക്കി യുവതിയെ മര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് വിവസ്ത്രയാക്കി റോഡിലൂടെ നടത്തിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദ്ധനമേറ്റു. ആള്‍ക്കൂട്ടത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാവിനും മര്‍ദ്ധനമേറ്റു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു വിധത്തില്‍ രക്ഷപ്പെട്ടു ഒരു ബസില്‍ കയറിയപ്പോള്‍ ബസ്സിലെ യാത്രക്കാര്‍ ചേര്‍ന്ന് യുവതിയെ ഇറക്കിവിട്ടു. യുവതി സഞ്ചരിച്ചിരുന്ന കാറും തീയിട്ടു നശിപ്പിച്ചു. ഇതിനെല്ലാം ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പരാതി പോലും സ്വീകരിക്കാന്‍ പോലീസ് മിനക്കെട്ടില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്നു ഏതാനും ചിലരെ അറസ്റ്റു ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചിട്ടുണ്ട്.

 സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭാരതം. എന്തിനധികം, നാട് കാണാന്‍ വരുന്ന വിദേശികള്‍ക്ക് പോലും രക്ഷയില്ല. കറുത്ത ശരീരങ്ങളെ അറപ്പോടെയും വെളുപ്പിനെ ആര്‍ത്തിയോടെയും കാണുന്നിടത്തോളം കാലം നമുക്കെങ്ങനെ 'അതിഥി ദേവോ ഭവ' എന്ന് പറയാനാകും?

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു