ജമ്മുവില്‍ സേനാക്യാമ്പിനുനേരെ ചാവേറാക്രമണം; നാലുസൈനികര്‍ക്ക് വീരമൃത്യു

Share

ജമ്മു: ജമ്മുകശ്മീരിലെ രജൗറി ജില്ലയിൽ പാർഗൽ സൈനികക്യാമ്പിനുനേരെയുണ്ടായ ചാവേർ ഭീകരാക്രമണത്തിൽ നാലുസൈനികർക്ക് വീരമൃത്യു. ക്യാമ്പ് ആക്രമിച്ച രണ്ടു ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ ചാവേറാക്രമണം സുരക്ഷാകേന്ദ്രങ്ങളിൽ ആശങ്കപടർത്തി.

വ്യാഴാഴ്ച പുലർച്ചെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ ക്യാമ്പ് ആക്രമിച്ചത്. ക്യാമ്പിനുസമീപം അതിരാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ തടഞ്ഞപ്പോൾ അവർ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക പി.ആർ.ഒ. ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. സൈന്യം ഉടൻതന്നെ പ്രദേശം വളഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിധിച്ചത്. രണ്ടുപേർക്ക്‌ പരിക്കുണ്ട്.

രാജസ്ഥാനിലെ ഝുൻഝുനു സ്വദേശി സുബേദാർ രാജേന്ദ്രപ്രസാദ്, തമിഴ്നാട് മധുര ജില്ലയിലെ ടി. പുതുപ്പട്ടി സ്വദേശി റൈഫിൾമാൻ ഡി. ലക്ഷ്മണൻ, ഹരിയാണയിലെ ഫരീദാബാദ് സ്വദേശി റൈഫിൾമാൻ മനോജ് കുമാർ, നിശാന്ത് മാലിക് എന്നിവരാണ് വീരമൃത്യുവരിച്ചത്. ചാവേറാക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. പുലർച്ചെ രണ്ടോടെയാണ് ആദ്യവെടിശബ്ദം കേട്ടതെന്ന് സമീപവാസികൾ പറഞ്ഞു. ഭീകരർ ക്യാമ്പിനകത്ത് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അത്. ഏറ്റുമുട്ടൽ 6.10 വരെ നീണ്ടു.

2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ വീരമൃത്യുവരിച്ച സംഭവത്തിനുശേഷം ജമ്മുകശ്മീരിൽ ചാവേറാക്രമണം റിപ്പോർട്ടുചെയ്തിരുന്നില്ല. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി ജമ്മു സോൺ അഡീഷണൽ ജി.ഡി.പി. മുകേഷ് സിങ് പറഞ്ഞു. തിരച്ചിലും ജാഗ്രതയും ശക്തമാക്കി.

ഭീകരാക്രമണത്തെ അപലപിച്ച ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരപ്രവർത്തനത്തിന് ശക്തമായി തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പുനൽകി. മരിച്ച സൈനികർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ആദരാഞ്ജലിയർപ്പിച്ചു. സൈനികർക്കെതിരേ നടക്കുന്ന ഭീകരാക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും ഇത് ഒളിച്ചുവെക്കാനുള്ള സർക്കാർശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്