ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് എസ്എഫ്ഐ അതിക്രമം; എട്ട് പ്രതികൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് എസ്എഫ്ഐ അതിക്രമം; എട്ട് പ്രതികൾ അറസ്റ്റിൽ
sfi-protest-against-asianet-news-office_710x400xt

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികൾ അറസ്റ്റിൽ. അന്യായമായി സംഘം ചേർന്ന് ഓഫീസിനുളളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് മുപ്പതോളം പേർക്കെതിരെയാണ് പൊലീസിന്‍റെ എഫ് ഐ ആർ. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.

അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സിപിഎമ്മും എസ്എഫ്ഐയും കടുത്ത പ്രതിരോധത്തിലായത്. സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ചുളള പ്രതിഷേധം പാ‍ർടിയേയും സംഘടനയേയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിതരാക്കിയെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നതോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പ്രതികളുടെ കീഴടങ്ങൽ. എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡ‍ന്‍റ് പ്രജിത് ബാബു, ജില്ലാ കമ്മിറ്റിയംഗം ശരത്, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി, ബ്രഹ്മദത്ത് ദേവ്, ശരത്, അമർജിത്, മുഹമ്മദ് ഷനോഫ് , ബ്രിജിത് രാജ് , അമൽജിത് ബാബു തുടങ്ങി കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. ശേഷിക്കുന്ന പ്രതികൾക്കെതിരേയും വേഗത്തിൽ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കുറ്റകരമായി അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ റീജയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി യോഗം സംഘടിപ്പിച്ചെന്നുമാത്രമല്ല ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

Read more

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ നിർമാണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ അനുമതി നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിർദിഷ്

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ശിക്ഷ അനുഭവിക്കുന്നതിനായി രണ്ടാഴ്

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

രക്ഷാബന്ധൻ പരസ്യത്തിലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി ബോളിവുഡ് താരം കൃതി സനോൺ.