സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം
അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച് സംസാരിക്കുന്നതിന്‍റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫോൺ സംസാരിത്തിനിടെ പിഷാരടി ദ്വയാർഥത്തിൽ സംസാരിക്കുന്നത് ഓഡിയോയിലുണ്ട്. ഈ സംഭാഷണം നിമിഷ നേരംകൊണ്ടാണ് വൈറലായത്.
പിന്നാലെ തന്നെ നിരവധി പേരാണ് പിഷാരടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പിഷാരടി മുൻപും പല കോമഡികളിലായി ഇത്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹമൊരു സ്ത്രീ വിരുദ്ധനാണെന്നും പലരും അഭിപ്രായപ്പെടുന്നു.
ദ്വയാർഥത്തിലുള്ള പ്രയോഗങ്ങളും സ്ത്രീവിരുദ്ധയടക്കം പലപ്പോഴും പിഷാരടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കോമഡിയെന്ന് പറഞ്ഞാണ് ഇത്തരം ചളികളടിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്ഥിരം പരിപാടിയാണിത്. അയാളുടെ തനി സ്വഭാവം പുറത്തു വന്നു എന്നേയുള്ളൂ, ഇയാളിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല, കോൺഗ്രസ് എംഎൽഎമാരുടെ തനി സ്വഭാവം ഇയാളും കാണിച്ചു അത്രയുള്ളൂ എന്നടക്കം ആളുകൾ പറയുന്നു.
ഓഡിയോ പുറത്തുവന്നതിനു പിന്നാലെ പിഷരടി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഓഡിയോ പുറത്ത് വന്നതിൽ ഖേദമുണ്ടെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.