ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു

ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ  വീണ്ടും ഒന്നിക്കുന്നു
devan-saleema-1 (1)

മലയാളികൾ  ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ്  ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ  പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്‍റെ കറക്കത്തിൽ പെട്ട്  ആ താരങ്ങൾ വീണ്ടും  ഒന്നിക്കുകയാണ് 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വ്യക്തിപരമായ തിരക്കുകൾ മൂലം സിനിമാരംഗത്തുനിന്നും വർഷങ്ങളായി താരം മാറിനിക്കുകയായിരുന്നു. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. പൂർണമായും റൊമാന്റിക് എന്‍റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.

Read more

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18