ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു

ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ  വീണ്ടും ഒന്നിക്കുന്നു
devan-saleema-1 (1)

മലയാളികൾ  ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ്  ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ  പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്‍റെ കറക്കത്തിൽ പെട്ട്  ആ താരങ്ങൾ വീണ്ടും  ഒന്നിക്കുകയാണ് 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വ്യക്തിപരമായ തിരക്കുകൾ മൂലം സിനിമാരംഗത്തുനിന്നും വർഷങ്ങളായി താരം മാറിനിക്കുകയായിരുന്നു. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. പൂർണമായും റൊമാന്റിക് എന്‍റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്