ഡോ. ജി. രാമന്‍ (82) അന്തരിച്ചു.

സിംഗപ്പൂര്‍: മുതിര്‍ന്ന അഭിഭാഷകനും, മലയാളി പ്രമുഖനുമായിരുന്ന ഡോ. ജി. രാമന്‍ (82) ഇന്നലെ (9 ഡിസംബര്‍ 2020) അന്തരിച്ചു.. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

1971-72 കാലയളവില്‍ കേരള അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് ആയിരുന്നു, 2004-2006 കാലയളവില്‍ നാരായണ മിഷന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുണ്ട്‌. മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സോസൈറ്റിയുടെ ഫൌണ്ടര്‍ മെമ്പറും ട്രസ്ടിയുമായിരുന്നു.

റാഫിള്‍സ് ഇന്‍സ്റ്റിട്യുട്ടില്‍ A-level പാസ്സായതിനു ശേഷം കോടതിയില്‍ മലയാളം -തമിഴ് ഭാഷകളുടെ ഇന്റര്‍പ്രിട്ടര്‍ ആയാണ് ഗോപാലന്‍ രാമന്‍ എന്ന ജി. രാമന്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ലണ്ടനില്‍ നിയമ പഠനവും, പൂത്തിയാക്കി.

കമ്മ്യുണിസ്റ്റ് അനുഭാവം കാരണം, 1977 -ല്‍ Internal Security Act പ്രകാരം ഒരു വര്‍ഷത്തോളം തടവിലാക്കപ്പെട്ടു.

പ്രോബേറ്റ്, ട്രസ്റ്റ് നിയമങ്ങളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി. ഈ വിഷയത്തിൽ അദ്ദേഹം "Wills, Probate and Administration" എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സമൂഹത്തിനും നിയമപരമായ സ്വാതന്ത്ര്യത്തിനും അദ്ദേഹം നൽകിയ സംഭാവനകള്‍ വലിയതാണ്. ..

ജി രാമന്‍   ഒരു മികച്ച അഭിഭാഷക നേതാവായിരുന്നു. 2004 ൽ സിംഗപ്പൂരിലെ ലോ സൊസൈറ്റിയുടെ കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ ഒരു വർഷത്തിനുശേഷം 2005 ൽ സൊസൈറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഡോ. രാമന് 2014 ൽ സിസി ടാൻ അവാർഡ് ലഭിച്ചു. മികച്ച വ്യക്തിഗത ഗുണങ്ങള്‍ക്ക് ആണ് സിസി ടാൻ അവാർഡ് നൽകപ്പെടുന്നത്.

400

2018-ല്‍ ഡോ. ജി രാമന്‍ തന്‍റെ ആത്മകഥ "A Quest for Freedom" പ്രസിദ്ധീകരിച്ചു. ആത്മകഥയുടെ വിൽപ്പനയിലൂടെ ലഭിച്ച വരുമാനം ലോ സൊസൈറ്റിയുടെ പ്രാക്ടീസ് റീസൈലൻസ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്യുകയായിരുന്നു.

ഭാര്യ സരള ദേവി, മകള്‍ റെജിനി, മരുമകൻ ദേവനന്ദ് അനന്തം, കൊച്ചുമക്കള്‍- ഭാരത്, ഭുവൻ

16 ഡാഫോഡിൽ ഡ്രൈവിലുള്ള വസതിയിൽ വ്യാഴാഴ്ച (10th December) അന്ത്യാഞ്ജലി അർപ്പിക്കാം. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 5.30 ന് മണ്ടായ് ശ്മശാനത്തിലേക്ക് പുറപ്പെടും.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്