എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: 157 മരണം; മരിച്ചവരിൽ നാല് ഇന്ത്യക്കാരും

എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: 157 മരണം; മരിച്ചവരിൽ നാല് ഇന്ത്യക്കാരും
1098190

അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു.149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ്. വിമാനാപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 4 ഇന്ത്യക്കാരുമുണ്ട്.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതോടെ നിരവധി ആഫ്രിക്കന്‍ നേതാക്കന്മാര്‍ അനുശോചനം അറിയിച്ചു. കെനിയയിലെ നയ്റോബിയിലേക്ക് ഇത്യോപ്യൻ തലസ്ഥാനത്തു നിന്ന് ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 8.38നു പറന്നുയർന്ന വിമാനം 6 മിനിറ്റിനു ശേഷമാണ് തകർന്നത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ബോയിങ് 737-800 മാക്‌സ് വിമാനമാണ് അപകടത്തില്‍പെട്ടത്.

അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യൻ കമ്പനിയായ ലയൺ എയറിന്റെ ഇതേ മോഡൽ വിമാനം ജക്കാർത്തയിൽ നിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് 189 പേർ കൊല്ലപ്പെട്ടിരുന്നു.

Read more

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെ