കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

Share
കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

അറ്റ്ലാന്റ: താൻ രണ്ടാമതും ഹെയർ ട്രാൻസ്പ്ലാന്റേഷൻ (മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ) ചികിത്സയ്ക്ക് വിധേയനായ വിവരം പരസ്യമായി പങ്കുവെച്ച് മുൻ ഡബ്ല്യു.ഡബ്ല്യു.ഇ (WWE) ചാമ്പ്യനും ഹോളിവുഡ് നടനുമായ ജോൺ സീന. അറ്റ്ലാന്റയിലെ 'ആൻഡേഴ്സൺ സെന്റർ ഫോർ ഹെയർ' ക്ലിനിക്കിൽ വെച്ച് തല പൂർണ്ണമായും മൊട്ടയടിച്ച ശേഷമുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

തന്റെ മുൻകാല റെസ്‌ലിംഗ് ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ രീതിയിലുള്ള ചികിത്സയുടെ രണ്ടാം ഘട്ടമാണിതെന്നും മികച്ച ഫലത്തിനായി ഇത്തവണ പൂർണ്ണ മനസ്സോടെയാണ് ഇതിന് ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം കുറിച്ചു.

മുടി കൊഴിച്ചിലിനെക്കുറിച്ചുള്ള സാമൂഹികമായ നാണക്കേട് മാറ്റിവെക്കാൻ തന്റെ തുറന്നുപറച്ചിൽ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സീന വ്യക്തമാക്കി. മുൻപ് ഡബ്ല്യു.ഡബ്ല്യു.ഇ ആരാധകർ തന്റെ കഷണ്ടിയെ പരിഹസിച്ചതാണ് ചികിത്സ തേടാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ജോൺ സീനയുടെ ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഹെയർ ട്രാൻസ്പ്ലാന്‍റിനെ കുറിച്ച് പ്രമുഖർ രഹസ്യമായി വയ്ക്കുകയാണ് പതിവ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്‍റെ ഹെയർ ട്രാൻസ്പ്ലാന്‍റ് യാത്രയേക്കുറിച്ച് തുറന്നു പറഞ്ഞതിനെയാണ് ജോൺ സീനയെ നെറ്റിസൺസ് പ്രശംസിക്കുന്നത്.VC

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു