കരീനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് സൂപ്പര്‍ നായിക കരീന കപൂറിന്റെയും സൈഫ് അലി ഖാന്റെയും വീട്ടില്‍ എത്തിയ പുതിയ അതിഥി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് .

കരീനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ വൈറല്‍
kareena-kapoor

ബോളിവുഡ് സൂപ്പര്‍ നായിക കരീന കപൂറിന്റെയും സൈഫ് അലി ഖാന്റെയും വീട്ടില്‍ എത്തിയ പുതിയ അതിഥി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് .കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന്റെയും കുഞ്ഞിന്റെയും എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.തുണിയില്‍ പൊതിഞ്ഞ നവജാത ശിശുവിന് കരീന ചുംബനം നല്‍കുന്നതാണ് ചിത്രം.ടെയ്മൂര്‍ ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിനു പേര് നല്‍കിയിരിക്കുന്നത് .

ഇത് താരത്തിന്റെയും കുഞ്ഞിന്റെയും യഥാര്‍ത്ഥ ചിത്രമാണെന്ന സ്ഥിരീകരണം ഇതുവരെയില്ല. ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.30 നായിരുന്നു കരീന പ്രസവിച്ചത്. വാര്‍ത്ത പിന്നീട് വേണ്ടപ്പെട്ടവര്‍ സ്ഥിരീകരിച്ചു. കരീനയുടെയും സെയ്ഫിന്റെയും സുഹൃത്തുക്കളായ സംവിധായകന്‍ കരണ്‍ജോഹര്‍, നടി അമൃത അറോറ, സോനംകപൂര്‍, മലൈക അറോറ എന്നിവര്‍ ജൂനിയര്‍ നവാബിന് സ്വാഗതവും ആശംസിച്ചിട്ടുണ്ട്.

വാര്‍ത്ത സ്ഥിരീകരിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും സെയ്ഫും കരീനയും ചേര്‍ന്ന് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. 2016 ഡിസംബര്‍ 20 ന് തങ്ങള്‍ക്ക് ടെയ്മൂര്‍ ഖാന്‍ പട്ടൗഡി പിറന്നതായിട്ടാണ് താരങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം