കരിപ്പൂർ വിമാനപകടം: ചികിത്സയിലിരുന്നയാൾ മരിച്ചു

Share

പാലക്കാട്∙ കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. മഞ്ചേരി തിരുവാലി ശ്രീ വിഹാറിൽ അരവിന്ദാക്ഷൻ (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരവിന്ദാക്ഷന് കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് മരണം. അപകടത്തിൽ പരുക്കേറ്റ അരവിന്ദാക്ഷന്റെ ഭാര്യ സതിയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലുള്ള മകന്റെ അടുക്കലേക്ക് പോയതായിരുന്നു സതിയും അരവിന്ദാക്ഷനും. അരവിന്ദാക്ഷന്റെ സംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവില്വാമല ഐവർമഠത്തിൽ നടത്തും.

ഈ മാസം ഏഴിനാണ് കരിപ്പൂരിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും യാത്രക്കാരുമടക്കം 18 പേർ അന്നു തന്നെ മരിച്ചിരുന്നു. പരുക്കേറ്റവർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്