ലൊഹാനകളുടെ ലോകനാർകാവ്

Share
ലൊഹാനകളുടെ ലോകനാർകാവ്
lokanar kav 1

വടക്കൻ പാട്ടിന്‍റെയും കഥകളി ആശാന്മാരുടെയും കളരിയുടെയും  ചരിത്രം ഉറങ്ങുന്ന വടകരയുടെ മണ്ണിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുകൾപെറ്റ ലോകനാർ കാവ് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ കാലത്തിന്‍റെ വളരെ പിന്നിൽ പെട്ടെന്ന് എത്തിപ്പെട്ടതായാണ് തോന്നിയത്. പ്രാചീന ശിലകളുടെ ഗന്ധം, ആൽത്തറ, ചുവർ ചിത്രങ്ങൾ, ദാരുശില്പങ്ങൾ ഇവയെല്ലാം ക്ഷേത്ര പ്രൗഢിയോടപ്പം കേരളീയ കലാ പാരമ്പര്യത്തിന്‍റെ തനിമയും മനോഹാരിതയും വിളിച്ചോതുന്നു.
നടയ്ക്കൽ ഭക്തരുടെ തിര തള്ളലൊ നീണ്ട  നിരയോ ഒന്നും ഇല്ലായിരുന്നു. ദേവിക്ക് മുമ്പിൽ പൂ മാലകളും തിരികളുമായി ഏതാനും ഭക്തരും ക്ഷേത്ര ഭാരവാഹികളും മാത്രം.
മൂന്ന് ക്ഷേത്രങ്ങൾ അടങ്ങുന്ന ഒരു സമുച്ചയമാണ് ലോകനാർ കാവ്. പ്രധാന ക്ഷേത്രം ഭഗവതി ക്ഷേത്രമാണ്. തൊട്ടു വടക്ക് ഭാഗത്തായി ശിവ ക്ഷേത്രവും അതിന് തൊട്ടടുത്തായി വിഷ്ണു ക്ഷേത്രവും ഉണ്ട്. താഴെ ക്ഷേത്രങ്ങൾ എന്നാണ് ഇവയെ സാധാരണ പറയുക. ദുർഗ, ശിവൻ, വിഷ്ണു, എന്നീ മൂന്ന് ശക്തികളുടെ വൈഷ്ണവ ശാക്തേയ ശൈവ സങ്കല്പങ്ങളുടെ സമന്വയം സാക്ഷാത്കരിച്ച ഒരു അപൂർവ ക്ഷേത്രമാണ് ലോകനാർ കാവ്.
ഗണപതി പ്രതിഷ്ഠയുള്ള അരയാൽ തറയും ശീതള ഛായ നൽകി ഭക്തരെ ആശ്വസിപ്പിക്കുന്ന കൂറ്റൻ പൈൻ മരങ്ങളും കൊന്ന മരങ്ങളും കാവിന്  ചാരുതയേകുന്നു.

ലോകനാർകാവ്

ഗുജറാത്ത് ഉൾപ്പടെയുള്ള സിന്ധ് പ്രദേശത്ത് നിന്നും പുറപ്പെട്ട 'ലൊഹാന' വിഭാഗമാണ് ലോകനാർ കാവ് സ്ഥാപകർ എന്ന് വിശ്വാസമുണ്ട്. 'ലൊഹാന' ജനവിഭാഗം ബ്രാഹ്മണ - ക്ഷത്രിയ ജാതികളിൽ ഉൾപ്പെട്ടവരായിരുന്നു. 'ലൊഹാനകൾ' സ്ഥാപിച്ച ക്ഷേത്രങ്ങൾ എന്ന അർത്ഥത്തിൽ 'ലൊഹനാർ കാവ്' എന്ന് ക്ഷേത്രത്തിന് പേര് വന്നു. 'ലൊഹനാർ കാവ്' ക്രമേണ 'ലോകനാർ കാവ്' എന്നായി മാറി. അന്തരിച്ച പ്രശസ്ത സംഗീത സാമ്പ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവരുടെ ജന്മ ഗ്രഹം ലോകനാർ കാവിലെ പേരാക്കൂൽ മഠമാണ്.  ഭാഗവതര്‍ കൊളുത്തിയ സംഗീത ദീപം കാവിലും സമീപ പ്രദേശങ്ങളിലുമുള്ള ഗായകരും സംഗീത ആസ്വാദകരും അണയാതെ കാത്ത് സൂക്ഷിക്കുന്നു.
സമ്പന്നമായ ചിത്ര ശില്പകലാപാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഇടമാണ് ലോകനാർകാവ്.
ചൈനയിൽ നിന്നും കൊണ്ടുവന്ന പ്രത്യേകതരം കളിമണ്ണ് പൂശിയതാണ് ലോകനാർകാവിലെ പുറം ഭിത്തി. ഇതിൽ ദേവീ ദേവൻമാരുടെ ചിത്രങ്ങൾ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിൽ വരച്ചവയാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്തുള്ള മുൻവാതിലിന്‍റെ പടിക്ക് തൊട്ട്  മുമ്പിൽ മനോഹരമായ ദൃശ്യാവിഷ്കാരമുണ്ട്.

പയങ്കുറ്റിമല


ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തിന് സമീപം  പ്രകൃതി രമണീയമായ പയങ്കുറ്റിമല നില കൊള്ളുന്നു. സൂര്യോദയവും അസ്ഥമയവും അതിമനോഹരമായി കാണാൻ കഴിയുന്ന ഈ സ്ഥലം ഇന്നൊരു പുണ്യ കേന്ദ്രമാണ്. മുത്തപ്പ ദേവനാണ് പയങ്കുറ്റി മലയിലെ പ്രധാന പ്രതിഷ്ഠ. നഗരകാഴ്ചകളിൽ മാത്രം സംതൃപ്തരാവാതെ സഞ്ചാരികൾ ഗ്രാമങ്ങളിലേയ്ക്ക് ചേക്കേറാറുണ്ട്. പ്രകൃതി ഭംഗിയോടൊപ്പം നാടിന്‍റെ സംസ്കാരവും തനിമയും പ്രത്യേകതകളും നേരിൽ കണ്ട് മനസ്സിലാക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഇത്തരം മാറ്റങ്ങൾ പയങ്കുറ്റി മല പോലുള്ള ഉൾനാടൻ സഞ്ചാര കേന്ദ്രങ്ങളെയും ലോകനാർ കാവിനെയും പ്രഥമസ്ഥാനത്തേയ്ക്ക് ഉയർത്തുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്