പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, ഇനി രാജ്യസഭയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, ഇനി രാജ്യസഭയിലേക്ക്
1575896338-8879

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 311 പേർ ബില്ലിനെ അനുകൂലിച്ചും 80 പേർ ബില്ലിനെ എതിർത്തും വോട്ടു ചെയ്തു. യുപിഎ സഖ്യകക്ഷികൾ മാത്രമാണ് ബില്ലിനെ എതിർത്തത്. ശിവസേന, ബിജെഡി പാർട്ടികൾ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ചു. നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്.

അതായത്, പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബർ 31-നോ അതിന് മുൻപോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹത നേടും.

ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോർട്ട് എൻട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയിൽ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാർ അല്ലാതാക്കി മാറ്റും. അഭയാർഥി പ്രവേശന സമയപരിധി 2014 ഡിസംബർ 31 എന്ന് വ്യക്തമായി ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർത്തിട്ടുണ്ട്.

ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്കു ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാൾ കിഴക്കൻ അതിർത്തി ഉടന്പടി അനുസരിച്ച് അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങൾക്കും ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലിൽ ഉറപ്പു നൽകുന്നത്. ഫലത്തിൽ രാജ്യത്തെ മുസ്ലിം അഭയാർഥികളെ തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്