മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
SHEEELA

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

സുബാംഗ് ജയിയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തില്‍ നിന്നും വീണാണ് മെര്‍ലിന്‍ മരണപ്പെടുന്നത്. പ്രാഥമിക പരിശോധനയില്‍ മരണപ്പെട്ട യുവതിയുടെ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖയോ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാലുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. മൃതദേഹം ആരുടേതാണെന്ന് മനസിലാകാതെ വന്നതോടെ മലേഷ്യയിലെ മലയാളി സന്നദ്ധ സംഘടനയായ പ്രവാസി മലയാളി അസ്സോസിയേഷന്റെയും  മലേഷ്യന്‍ പോലീസിന്റെയും, ഇന്ത്യന്‍ ഹൈകമ്മീഷന്റെയും, കേരള പോലീസിന്റെയും സഹകരണത്തോടെ  എന്നിവര്‍ പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത നല്‍കിയതിന്റെ ഫലമായി യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്.

മരണവിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന്  പ്രവാസി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സി എ൦ അഷ്‌റഫ്‌ അലി അറിയിച്ചു.

Read more

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപു

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയു