ട്രാന്‍സ്‌ജെന്‍ഡർ പ്രവർത്തകയെ വധുവാക്കി മിസ്റ്റർ കേരള

ട്രാന്‍സ്‌ജെന്‍ഡർ പ്രവർത്തകയെ  വധുവാക്കി മിസ്റ്റർ കേരള
image

ഇരിങ്ങാലക്കുട: ട്രാൻസ്ജെൻഡറെ വധുവാക്കി മിസ്റ്റർ കേരള. കഴിഞ്ഞ മിസ്റ്റർ കേരള മത്സരത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പടിയൂർ മുളങ്ങിൽ പുഷ്‌കരന്റെ മകൻ പ്രവീൺ (33) ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.

കഴിഞ്ഞമാസം തൃശ്ശൂർ മാരിയമ്മൻകോവിലിൽ ഇവർ വിവാഹിതരായി. തുടർന്ന്‌ തിരുവനന്തപുരം രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിന് പിന്തുണ നൽകിയതായി പ്രവീൺ പറഞ്ഞു.പ്രവീൺ തന്നെയാണ് വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡി.വൈ.എഫ്.ഐ. ട്രാൻസ്‌ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രവീൺ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയും പിനീട് വിവാഹം കഴിക്കുകയുമായിരുന്നു.പൂച്ചിന്നിപ്പാടം എംപവർ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീൺ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്