നാദാപുരത്തെ യുവാവിൻ്റെ മരണം; ഒളിവിലായിരുന്നയാൾ കീഴടങ്ങി, അറസ്റ്റ്

Share

കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവാണ് നാദാപുരം ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. ബന്ധുക്കൾക്കൊപ്പമെത്തിയ യുവാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമീഷും ശ്രീജിത്തും തമ്മിൽ മാഹിയിലെ മദ്യശാലയിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് സമീഷിൻ്റെ സുഹൃത്തിനെ കാണാൻ ഇരുവരും എത്തുകയും മദ്യപിച്ച് അവശനിലയിലായിരുന്ന സമീഷിൻ്റെ വാഹനത്തിനു മുന്നിൽ ശ്രീജിത്ത് പെടുകയുമായിരുന്നു. അങ്ങനെയാണ് അപകടമുണ്ടായതെന്ന് സമീഷ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു.

റോഡരികിലെ പോസ്റ്റിൽ ഇടിച്ച കാറിന്റെ സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കണ്ടെത്തുന്നത്. കാസർഗോഡ് സ്വദേശിയായ ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അപകടത്തിൽ മരണപ്പെട്ടു എന്നാണ് ആദ്യം കരുതിയതെങ്കിലും കൊലപാതകമാണെന്ന ആരോപണം ആദ്യം മുതൽ ഉയർന്നിരുന്നു.

പകൽ സമയത്ത് പോലും ആൾപെരുമാറ്റം ഇല്ലാത്ത നരിക്കാട്ടേരി കനാൽ പരിസരത്താണ് ശ്രീജിത്തിനെ കണ്ടെത്തുന്നത്. രാത്രി എട്ടരയോടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച ഇയാൾ കരയുന്നത് കേട്ടാണ് നാട്ടുകാർ ശ്രീജിത്തിനെ കണ്ടെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. കാർ വൈദ്യുതി തൂണിൽ ഇടിച്ച നിലയിലാണെങ്കിലും കാറിനോ, വൈദ്യുതി തൂണിനോ സാരമായ കേട്പാപാടുകൾ ഒന്നും തന്നെ ഇല്ല. മാത്രമല്ല ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലായിട്ടും കാറിനുള്ളിൽ ഒരു തുള്ളി രക്തക്കറ പോലും കണ്ടെത്താനാവാത്തതും കാറിന്റെ ഡോർ ലോക്ക് ചെയ്ത നിലയിലും ഹാന്റ് ബ്രേക്ക് ഇട്ടനിലയിലുമായിരുന്നു എന്നതും ദുരൂഹതക്ക് കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്