10,000 ജീവനക്കാരെ പിരിച്ചുവിട്ടു; ബാക്കി ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്

10,000 ജീവനക്കാരെ പിരിച്ചുവിട്ടു; ബാക്കി ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്
mic_700

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളുണ്ടാവും. ഈ വർഷം ജനുവരിയിൽ 10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.

2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികൾ കുറയും. ബാധിതരായ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങൾ, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നൽകുമെന്നും കമ്പനി അറിയിച്ചു. കൂടാതെ തന്ത്രപരമായ മേഖലകളിൽ നിയമനം തുടരും.

ജീവനക്കാരെ പിരിച്ചുവിടാൻ അറിയിച്ചതായി മൈക്രോസോഫ്റ്റ് =ഓഹരി വിപണിയെ അറിയിച്ചിരുന്നു. ഹാർഡ്‌വെയർ ഡിവിഷനിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും വാടകയ്‌ക്കെടുത്ത ഓഫീസ് പരിസരങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. ഈ നടപടികൾ ഏകദേശം 1.2 ബില്യൺ ഡോളർ ലാഭിക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 11,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ