ഒമിക്രോൺ - പുതിയ കൊലയാളി
കോവിഡ് ഭീഷണിയിൽ നിന്ന് ലോകം സാവധാനത്തിൽ രക്ഷപ്പെട്ടു വരുന്നു എന്ന സമാധാനത്തിലായിരുന്നു നാം. എന്നാൽ മനുഷ്യവംശത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് കോവിഡിൻ്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപകമായിട്ടുണ്ടെന്നും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഏറ്റവും പുതിയ വാർത്തയായി വന്നു കൊണ്ടിരിക്കുന്നത്. കോവിഡിൻ്റെ ഡെൽറ്റാ വകഭേദമായിരുന്നു എറ്റവും വലിയ അപകടകാരിയെന്ന് ശാസ്ത്രലോകം കരുതിയിരുന്നത്.
എന്നാൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദം നമ്മുടെ എല്ലാ പ്രതിരോധശേഷിയെയും ക്ഷയിപ്പിക്കാൻ ശക്തിയുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ പോലും ഒമിക്രോൺ ആപത്ത് സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
കരുതലും ജാഗ്രതയുമല്ലാതെ നമുക്ക് മുമ്പിൽ മറ്റ് വഴികളൊന്നും തന്നെയില്ലെന്ന മുന്നറിയിപ്പ് വരാനിരിക്കുന്ന അപകടം എത്ര ഭീകരമായിരിക്കുമെന്ന് തന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഈ വിപത്തിനെ അവഗണിക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകവും ലോകാരോഗ്യ സംഘടനയും ആധുനിക വൈദ്യശാസ്ത്രവും കൃത്യമായി പറഞ്ഞു വെക്കുന്നത്. കൊലയാളി
ഒമിക്രോണിനെ കരുതിയിരിക്കുക. 'ജാഗ്രതൈ.