സൗദിയില്‍ ആശ്രിത ലെവി ഒറ്റത്തവണയായി അടയ്ക്കണമെന്നു നിർദേശം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി ഒരുവർഷത്തേത് ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം .

സൗദിയില്‍ ആശ്രിത ലെവി ഒറ്റത്തവണയായി അടയ്ക്കണമെന്നു നിർദേശം
saudippl

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി ഒരുവർഷത്തേത് ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം .

ജൂലൈ ഒന്നാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതമാണു ലെവി. 2018 ജൂലൈ ഒന്നുമുതല്‍ ഇത് ഇരട്ടിയാകും (ഏകദേശം 40,800 രൂപ). ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുള്ള കുടുംബനാഥന്‍ നല്‍കേണ്ടത് 7200 റിയാല്‍ (ഏകദേശം 1,22,400 രൂപ. 2019 ജൂലൈ മുതല്‍ ഓരോ ആള്‍ക്കും 300 റിയാലാണു ലെവി നിശ്ചയിച്ചിരിക്കുന്നത്. 2020 ജൂലൈയില്‍ ഇത് 400 റിയാലാകും. കുറഞ്ഞ വേതനക്കാരെയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 2020ല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാല്‍ വച്ച് വര്‍ഷം 4,800 റിയാല്‍ അടയ്‌ക്കേണ്ടിവരും. ഇത്രയും ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കാന്‍ കഴിയില്ലെന്നതിനാലാണ് പലരും കുടുംബത്തെ തിരിച്ചയയ്ക്കുന്നത്.

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതും വേതനം കൃത്യമായി ലഭിക്കാത്തതും വര്‍ഷങ്ങളായി ശമ്പളം വര്‍ധിപ്പിക്കാത്തതും ഓവര്‍ടൈം അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും സൗദി ജോലിയുടെ ആകര്‍ഷകത്വം കുറയ്ക്കുകയാണ്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം