കേരള പോലീസ് താലിബാൻ ഭീകരരോ?

കഴിഞ്ഞ 35 ദിവസമായി തിരൂരങ്ങാടി തെന്നല സ്വദേശി തിരൂർ സബ് ജയിലിലായിരുന്നു' പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടായിരുന്നു ഈ പതിനെട്ടുകാരനെ ജയിലിൽ അടച്ചത്. പീഢനത്തിന് വിധേയയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അതേ സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീനാഥിനെ പ്രതി ചേർത്തിരുന്നത്. ഈ ആരോപണം തുടക്കം മുതൽ തന്നെ നിഷേധിച്ച യുവാവ് താൻ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞിട്ടും മറ്റാരെയോ രക്ഷിക്കാൻ വേണ്ടി പോലീസ് ശ്രീനാഥിനെ മനപ്പൂർവ്വം കുടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത നിമിഷം മുതൽ പോലീസ് ഈ ചെറുപ്പക്കാരനെ ക്രൂരമായി മർദിക്കുകയും എല്ലാ വിധത്തിലും ഭേദ്യം ചെയ്യുകയുമാണുണ്ടായത്. ഗത്യന്തരമില്ലാതെ യുവാവ് ഡി.എൻ.എ. പരിശോധന നടത്തി തൻ്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയെ സമീപിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയ ഫലം വന്നപ്പോൾ നെഗറ്റീവ് ആണെന്ന് തെളിയുകയും ഉടൻ തന്നെ യുവാവിനെ ജയിൽ മോചിതനാക്കാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

പോലീസിൻ്റെ മുൻ വിധിയും മാറ്റാരെയൊ രക്ഷിക്കാനുള്ള തത്രപ്പാടുമാണ് ഈ യുവാവിൻ്റെ ജയിൽവാസത്തിനും കുടുംബത്തിന് അപമാനമുണ്ടാക്കാനും കാരണമായിത്തീർന്നത്. പോലീസിൻ്റെ കിരാതമായ ഈ നടപടിയിൽ നഷ്ടമായത് ഒരു ചെറുപ്പക്കാരൻ്റെ ആരോഗ്യവും അഭിമാനവുമാണ്. താല്ക്കാലിക രക്ഷക്കായി നൽകുന്ന മൊഴികൾ വേദവാക്യമായി സ്വീകരിക്കപ്പെടേണ്ടതല്ല എന്ന് നമ്മുടെ ക്രമസമാധന പാലകന്മാർ ഇനി എന്നാണ് മനസ്സിലാക്കുക.

ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് ആപ്തവാക്യമായി സ്വീകരിച്ച ഒരു രാജ്യത്താണ് ഇത്തരം ക്രൂരതകൾ അരങ്ങേറുന്നത് എന്നത് ലജ്ജാകരം തന്നെയല്ലേ? താലിബാൻ ഭീകരരുടെ മാനസിക അവസ്ഥയല്ല കേരള പോലീസിനുണ്ടാകേണ്ടത് എന്ന് തിരിച്ചറിയാനുള്ള സമയം വൈകിയിരിക്കുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്