മൈക്കല്‍ ഫെല്‍പ്‌സ് എന്ന സ്വര്‍ണ മത്സ്യത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ

ലോക കായിക ചരിത്രത്തില്‍ ഇങ്ങനൊരു മനുഷ്യനില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന അതിമാനുഷന്‍, ഇതാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തൽക്കുളത്തിൽ നിന്ന് ഒരിക്കൽക്കൂടി ഫെൽപ്‌സ് സ്വർണ്ണം സ്വന്തമാക്കിയതോടെ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഫെൽപ്‌സിന്റെ സ്വർണ്ണ നേട്ടം 22 ആയി.

മൈക്കല്‍ ഫെല്‍പ്‌സ് എന്ന സ്വര്‍ണ മത്സ്യത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ
pelips

ലോക കായിക ചരിത്രത്തില്‍ ഇങ്ങനൊരു മനുഷ്യനില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന അതിമാനുഷന്‍, ഇതാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തൽക്കുളത്തിൽ നിന്ന് ഒരിക്കൽക്കൂടി ഫെൽപ്‌സ് സ്വർണ്ണം സ്വന്തമാക്കിയതോടെ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഫെൽപ്‌സിന്റെ സ്വർണ്ണ നേട്ടം 22 ആയി.

200 മീറ്റർ വ്യക്തിഗത മെഡല്‍ ഇനത്തിലാണ് മൈക്കൽ ഫെൽപ്‌സ് ഇന്ന് സ്വർണം നേടിയത്. നേരത്തെ നാല് ഗൂണം നൂറ് മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ, 200 മീറ്റർ ബട്ടർഫ്‌ളൈ, നാല് ഗുണം 200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും മൈക്കൽ ഫെൽപ്‌സ് സ്വർണം നേടിയിരുന്നു. ഇനി 100 മീറ്റർ ബട്ടർഫ്‌ളൈ ഉൾപ്പടെയുള്ള രണ്ട് ഇനങ്ങളിൽ കൂടി മൈക്കൽ ഫെൽപ്‌സ് മൽസരിക്കുന്നുണ്ട്.

ഇന്ന് വ്യക്തിഗത ഇനത്തിൽ ഏറ്റവുമധികം സ്വർണ്ണം എന്ന ഇതിഹാസ നേട്ടം സ്വമന്തമാക്കിയ ഫെൽപ്‌സിന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരം 2000ൽ ആയിരുന്നു. അന്ന് ഒരു മെഡൽപോലും നേടാൻ അദ്ദേഹത്തിനായില്ല. എന്നാൽ 2004 ഏഥൻസ് ഒളിമ്പിക്‌സിൽ 19ആം വയസ്സിൽ ആറ് സ്വർണ്ണം നേടിയാണ് ഫെൽപ്‌സ് ഒളിമ്പിക്‌സിലെ സ്വർണ്ണ വേട്ട ആരംഭിക്കുന്നത്. 2008ൽ ആകട്ടെ ബീജിങിൽവെച്ച് ഫെൽപ്‌സ് കൊയ്‌തത് എട്ട് സ്വർണ്ണ മെഡലുകളാണ് .പിന്നെ അദ്ദേഹത്തെ കണ്ടത് ലണ്ടനിലാണ് .അന്നും ഫെൽപ്‌സ് നേടി നാല് മെഡലുകള്‍ .ഇപ്പോള്‍ ഇതാ റിയോയിലും അദ്ദേഹത്തിന്റെ സ്വര്‍ണ വേട്ട തുടരുന്നു .

Read more

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്