യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ച് തമിഴ്നാട് ഗവണ്മെന്‍റ് സംഘം

Share

യുക്രൈനിലെ സുമിയിൽ കുടുങ്ങിയ തമിഴ് നാട്ടിൽ നിന്നുള്ള അവസാന വിദ്യാർത്ഥിയും ഡൽഹിയിൽ നിന്നുള്ള AI 439 ഫ്ലൈറ്റിൽ ചെന്നൈയിലെത്തി.
അവസാന ബാച്ചിലെ ഒൻപതു പേർ അടങ്ങിയ ടീം ഇന്ന് രാവിലെ 9 മണിക്ക് ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തമിഴ് നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ നേരിട്ട് സ്വീകരിക്കുകയായിരുന്നു.


ഇതോടെ തമിഴ്നാട്ടിൽ നിന്നു ഉക്രൈയി നിൽ പഠിക്കാൻ പോയ 1921 വിദ്യാർത്ഥികളും ജന്മ നാട്ടിൽ തിരിച്ചെത്തി.ആകെയുള്ള 1921 വിദ്യാർത്ഥികളിൽ ഏതാനും ചിലർ ഒഴികെ ബാക്കിയെല്ലാവരും MBBS വിദ്യാർത്ഥികളാണ്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നാല് IAS ഉദ്യോഗസ്ഥരും മൂന്ന് എം പി മാരും ഒരു എം എൽ എ യും അടങ്ങിയ ടീമിനെ വിദേശത്തേക്ക് അയക്കാൻ തമിഴ്നാട് ഗവണ്മെന്റ് ഡൽഹിയിലേക്കയച്ചിരുന്നു. വിദേശകാര്യ വകുപ്പു മന്ത്രിയുമായി സംസാരിച്ചതിനുശേഷം ഈ സംഘം ഡൽഹിയിൽ തന്നെ തുടരുകയായിരുന്നു.
ഉക്രൈയിന്റെ അയൽ രാജ്യമായ സ്ലോവാകിയാ, ഹങ്കറി,റൊമാനിയ പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് നാല് IAS കാർ അടങ്ങിയ എട്ടു പേരെയാണ് തമിഴ്നാട് ഗവണ്മെന്റ് അയക്കാൻ തീരുമാനിച്ചതും കേന്ദ്ര ഗവെർന്മെന്റിന്റെ അനുവാദത്തിനായി ഡൽഹിയിലേക്കയക്കുകയും ചെയ്തത്.

ശ്രീ തിരുച്ചി ശിവ എംപി, ശ്രീ കമൽ കിഷോർ IAS - സ്ലോവാക്കിയ

ശ്രീ കലാനിധി വീരസ്വാമി എം പി, ശ്രീ പ്രതീപ് കുമാർ IAS - ഹങ്കറി

ശ്രീ എം എം അബ്ദുള്ള എം പി, ശ്രീ അജയ് യാദവ്‌ IAS -റൊമാനിയ

ശ്രീ ടി ആർ ബി രാജാ എം എൽ എ, ശ്രീ ഗോവിന്ദ റാവു IAS -പോളണ്ട്
എന്നിവരാണ് ഈ ടീമിൽ ഉണ്ടായിരുന്നത്.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസമാണു എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ എത്തിയത്. മറ്റു സ്ഥലങ്ങളിൽ ഉള്ളവർ മുൻ ദിവസങ്ങളിൽ എത്തിയിരുന്നു.

സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. ഇതിനായി യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

തമിഴ്നാട് സംഘത്തിലുള്ള IAS ഉദ്യോഗസ്ഥൻ കമൽ കിഷോർ എ കെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള മാനന്തേരി സ്വദേശിയാണ്. കിഷോർ 2015
ബാച്ചിലെ തമിഴ് നാട് കേഡർ IAS കാരനാണ്.

അതിനിടയിൽ ഡൽഹിയി ലെത്തിയിട്ടുള്ള മലയാളി വിദ്യാർത്ഥികളുടെ അവസാന ബാച്ചിലുള്ളവർ ഇന്ന് കേരളത്തിലെത്തും.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്