ജോർജ്ജിയയിലെ ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ; 11 പേരും ഇന്ത്യാക്കാർ

Share

ജോർജിയയിലെ ഗുദൗരിയിൽ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ളതാണ് ഗുദൗരി. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. മരിച്ചവരെല്ലാം ഇന്ത്യൻ ഭക്ഷണശാലയിലെ ജീവനക്കാരെന്നാണ് തബ്ലിസിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.

ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. അടച്ചിട്ട ചെറിയ മുറിക്കകത്താണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് വിശ്രമിച്ച സമയത്ത് മരണം സംഭവിച്ചുവെന്നാണ് നിഗമനം.

അതേസമയം സംഭവം കൂട്ട കൊലപാതകമാണോയെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചാവാം 12 പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോ​ഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുവെന്നും ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണ ശാലയുടെ രണ്ടാം നിലയിലാണ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയത്.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വീണ്ടും ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വീണ്ടും ശശി തരൂർ

ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരോടുള്ള നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതി

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് പരാഗ്വേയുടെ മിഡ്ഫീല്‍ഡറായ മിഗ്വല്‍ അല്‍മിറോണ്‍. എന്നാല്‍ അദ്ദേഹം ഒരിക്കലു

സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം

സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം

സുരക്ഷിതമായ നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മോട്ടോർ വാഹനങ്ങളേക്കാൾ