അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങി മരിച്ചു

Share

അയര്‍ലന്‍ഡ്: വടക്കന്‍ അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങിമരിച്ചു. സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്.

കൊളംബസ് കോളജിലെ വിദ്യാര്‍ഥികളാണ് പതിനാറു വയസുള്ള ഇരുവരും. പ്രാദേശിക സമയം വൈകിട്ട് ആറരയോടു കൂടിയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കണ്ണൂര്‍, എരുമേലി സ്വദേശികളാണ് കുട്ടികള്‍. ഇവരുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്