യുഎഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങി തുടരുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

യു എ ഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങി തുടരുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്
free visa

യു എ ഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. താല്‍ക്കാലിക വിസ പുതുക്കാന്‍ കഴിയില്ല. ജോലി കിട്ടാത്തവര്‍ ആറ് മാസത്തിന് ശേഷം രാജ്യത്ത് തങ്ങിയാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

യുഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കി രാജ്യത്ത് തന്നെ തുടരാനോ നാട്ടിലേക്ക് മടങ്ങാനോ ഇപ്പോള്‍ അവസരമുണ്ട്. എന്നാല്‍ നിലവില്‍ ജോലി ഇല്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. ഈ വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനുള്ളില്‍ ജോലി ലഭിച്ച് വിസ മാറ്റണം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റഖാന്‍ അല്‍ റാഷിദി അറിയിച്ചു. ആറ് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ വീണ്ടുമെത്തുന്നതിന് തടസ്സമില്ല. ഓഗസ്റ്റ് ആദ്യം മുതല്‍ മൂന്ന് മാസത്തേക്കാണ് യുഎഇയില്‍ പൊതുുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു