ഐ.ടി.സി ചെയർമാൻ വൈ.സി. ദേവേശ്വർ അന്തരിച്ചു

ഐ.ടി.സി ചെയർമാൻ   വൈ.സി. ദേവേശ്വർ അന്തരിച്ചു
1557596682-9705

ന്യൂഡൽഹി: വ്യവസായ പ്രമുഖനും രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ ഐ.ടി.സിയുടെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ വൈ.സി. ദേവേശ്വർ (72)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  രണ്ടു പതിറ്റാണ്ട്  കാലം ഐ ടി സി ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.കേവലം സിഗരറ്ര് ബ്രാൻഡായിരുന്ന ഐ.ടി.സിയെ എഫ്.എം.സി.ജി,​ ഐ.ടി,​ ഹോസ്‌പിറ്റാലിറ്റി,​ കാർഷികം തുടങ്ങിയ രംഗങ്ങളിലെയും വമ്പൻ സ്ഥാപനമാക്കി മാറ്റിയതിൽ മുഖ്യപങ്ക് വഹിച്ചത് ദേവേശ്വറാണ്.

ഐ ടി സി യെ ഏറ്റെടുക്കാനുള്ള  ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ  കമ്പനിയുടെ ശ്രമത്തെ അതിജീവിച്ച്  അതിനെ ഇന്ത്യൻ കമ്പനിയാക്കി നിലനിർത്തിയത് ദേവേശ്വറിന്റെ പോരാട്ടങ്ങളാണ്.ഐ.ഐ.ടി ഡൽഹി,​ ഹാർവാഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയ ദേവേശ്വർ 1968ലാണ് ഐ.ടി.സിയിലെത്തുന്നത്. ഇതിനുശേഷമാണ്  ഐ ടി സി ക്ക് സിഗരറ്റ് കമ്പനിയിൽ നിന്നും ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും ഹോട്ടലുമടക്കമുള്ള വിശാലമായ വ്യവസായ സാമ്രാജ്യത്തിലേക്ക് കടക്കുന്നത്.

1996ൽ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ചെയർമാനുമായി. 2017ൽ എക്‌സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിച്ച് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു. 1991-94 കാലയളവിൽ എയർ ഇന്ത്യയുടെ ചെയർമാൻ - മാനേജിംഗ് ഡയറക്‌ടർ സ്ഥാനങ്ങളും ദേവേശ്വർ വഹിച്ചിരുന്നു. 2012ൽ റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗമായും പ്രവർത്തിച്ചു.2011 ൽ രാജയം അദ്ദേഹത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ  ബഹുമതിയായ  പത്മഭൂഷൺ നൽകി ആദരിച്ചു. ദേവേശ്വറിന് ഭാര്യയും ഒരു മകളും മകനുമുണ്ട്

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ