യെമനില്‍ സൗദി-യു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു; തെളിവുകൾ പുറത്തുവിട്ട് അൽജസീറ

യെമനില്‍ സൗദി-യു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട്  ചെയ്യുന്നു; തെളിവുകൾ പുറത്തുവിട്ട്  അൽജസീറ
9d9241c8723944fd8f93e9fbdfd2aa68_18

സനാ: യെമനില്‍ സൗദി-യു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തതിന് തെളിവുകള്‍ പുറത്ത്. അല്‍ജസീറയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെയാണ് ഹൂതികള്‍ക്കെതിരെ പൊരുതാന്‍ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. 2015ലാണ് യെമനില്‍ ഹൂതികളെ ഇല്ലാതാക്കാന്‍ സൗദി-യു.എ.ഇ സഖ്യം രൂപീകരിച്ചത്. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ  യെമനിലെ 80% ജനസംഖ്യയെ അതായത് 24 മില്യണ്‍ ജനങ്ങളെ പെരുവഴിയിലാക്കുകയായിരുന്നു. മനുഷ്യാഅവകാശ ലംഘനങ്ങളാണ് പിന്നീട് യമനിൽ അരങ്ങേറിയത്.

യെമന്‍ യുദ്ധരംഗത്തുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടും ഹൂതികള്‍ക്കുവേണ്ടിയാണ് പൊരുതുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ശേഷിക്കുന്നവര്‍ സൗദി-യു.എ.ഇ സഖ്യത്തിനുവേണ്ടിയും.കുട്ടികളെ സായുധ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര പ്രോട്ടോകോളില്‍ സൗദി അറേബ്യയും യെമനും ഒപ്പുവെച്ചിരുന്നു.എന്നാല്‍ ഇന്ന് പ്രാദേശിക കുട്ടിക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ യെമനി കുട്ടികളെക്കൂടി യുദ്ധരംഗത്തേക്ക് ഇറക്കിയിരിക്കുകയാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ