കോവിഡ് ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മദ്യപിച്ചെത്തി; മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

Share

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ട ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് രതീഷും അച്ഛനും തമ്മില്‍ വഴക്കുണ്ടാവുകയും ബാലന്‍ മുളവടി കൊണ്ട് മകനെ മര്‍ദിക്കുകയുമായിരുന്നു.

കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മകനെ മര്‍ദിച്ചതെന്നാണ് ബാലന്റെ മൊഴി. മദ്യപിച്ചെത്തുന്ന മകന്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാലനെ കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്നും ആലത്തൂര്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read more

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

ആറ് പതിറ്റാണ്ടിലേറെക്കാലം കോടിക്കണക്കിന് ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ നിർത്തിയ ഒരു സുവർണ്ണ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മൈസൂരു: സംഗീത ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി വിടപറഞ്ഞു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൈസൂ

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

ന്യൂഡൽഹി: പൊതു-ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനമായ 'ജനഗണമന'യും ദേശീയഗീതമായ 'വന്ദേമാതര'വും ഒരുമിച്ച് ആലപിക്കുമ്പോൾ പാലിക്കേണ്ട

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

കൽപ്പറ്റ: വയനാട്ടിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ തുടർച്ചയായ അഞ്ചാം ദിവസമായ ശനിയാഴ്ചയും തെരച്ചിൽ പുരോഗമി