പൊതുസ്ഥലങ്ങളിലെ പുകവലി: നിരോധനം വ്യാപിപŔ

കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്‌' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ്‌ ഷെല്‌ട്ടറുകളുടെ 5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല.

സിംഗപ്പൂര്‍: കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു.ജനുവരി 15 മുതലാണ്‌ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്‌' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ്‌ ഷെല്‌ട്ടറുകളുടെ  5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല. National Environmental Agency (NEA) പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.


 ആദ്യം മൂന്നു മാസങ്ങളില്‍ പുതിയ നിയമവുമായി പൊതു ജനങ്ങള്‍ക്ക്‌ പൊരുത്തപ്പെടാന്‍ അവസരം നല്‍കും. ഈ കാലയളവില്‍  പുതിയ നിയമങ്ങളെ കുറിച്ച് NEA ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കും. ഏപ്രില്‍ 15 നു ശേഷം, ആദ്യവട്ടം നിയമ ലംഘനം നടത്തുന്നവര്‍ക്ക് S $200 പിഴയും, തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് S$1000 വരെ പിഴയും ഈടാക്കുന്നതാണ്. NEA  'സ്പോട്ട് ചെക്കു'കളുടെ എണ്ണം 70 ശതമാനം വര്‍ധിപ്പിക്കും. ഫലത്തില്‍ ഓരോ മാസവും 8000 പരിശോധനകള്‍ കൂടുതലായി നടത്തപ്പെടും.


 ഏകദേശം 4000 പേരാണ് 2012ഇല്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പിടിയിലായത്. 2011ഇല്‍ പിടിയിലായവരുടെ എണ്ണത്തേക്കാള്‍  17% കുറവാണ് ഇത്. പുതിയ മാനദണ്‌ഡങ്ങളുടെ പൂര്‍ണരൂപം താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

http://app2.nea.gov.sg/news_detail_2013.aspx?news_sid=20130111782592823906

Read more

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

ന്യൂഡൽഹി: അധികാരത്തർക്കം രൂക്ഷമായ കർണാടകയിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയെ മാറ്റുന്നതു കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകുന്നു; ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകുന്നു; ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ