സ്പെയിനിലെ മരണവഴി വീണ്ടും തുറക്കുന്നു.

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും ഭയാനകവുമായ നടപ്പാതയെന്ന് അറിയപ്പെടുന്ന സ്പെയിനിലെ “എല്‍ കാമിനീറ്റോ ദേല്‍ റേ” വീണ്ടും തുറക്കുന്നു.

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും ഭയാനകവുമായ നടപ്പാതയെന്ന് അറിയപ്പെടുന്ന സ്പെയിനിലെ “എല്‍ കാമിനീറ്റോ ദേല്‍ റേ” വീണ്ടും തുറക്കുന്നു.  

 1999-2000 –ല്‍ അഞ്ച് വിനോദ സഞ്ചാരികള്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നു അടച്ചുപൂട്ടിയ നടപ്പാത, മാര്‍ച്ച് 26-ന് സാഹിസിക- വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീണ്ടും തുറക്കുകയാണ്. സ്പെയിനിലെ മലാഗ പ്രവിശ്യയിലുള്ള ജലവൈദ്യുതി പദ്ധതിയില്‍പ്പെട്ട രണ്ടു വെള്ളച്ചാട്ടങ്ങളിലെക്കുള്ള പ്രവേശനമാര്‍ഗ്ഗമായി 1900-ല്‍ നിര്‍മ്മിച്ചതാണ് 328 അടി ഉയരത്തിലുള്ള ഈ പാത.

 5.5 മില്ല്യന്‍ ഡോളറാണ് നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്പെയിന്‍ ടൂറിസം വകുപ്പ് ചിലവാക്കുന്നത്. മാര്‍ച്ച് 26-ന് വീണ്ടും തുറക്കുന്ന പാതയുടെ പ്രവേശനം ആദ്യത്തെ ആറുമാസത്തേക്ക് സൗജന്യമായിരിക്കും.

 “എല്‍ കാമിനീറ്റോ ദേല്‍ റേ” സന്ദര്‍ശിക്കാന്‍ മുന്‍‌കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്: : Caminitodelrey.info

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ