നടൻ ഷാനവാസിന്റെ സംസ്കാരം പൂർത്തിയായി

നടൻ ഷാനവാസിന്റെ സംസ്കാരം പൂർത്തിയായി

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസിന്റെ അരങ്ങേറ്റം. 80കളിലെ ക്യാമ്പസ് ജീവിതവും പ്രണയവും അവതരിപ്പിച്ച പ്രേമ ഗീതങ്ങൾ വലിയ വിജയമായതോടെ ഷാനവാസും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും തമിഴിലുമായി 80 ഓളം ചിത്രത്തിൽ അഭിനയിച്ചു. ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് ഇടവേളക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് അവസാനമായി അഭിനയിച്ചത്. കടമറ്റത്ത് കത്തനാർ അടക്കമുള്ള സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി